മധൂ..... മാപ്പ്.....
നിങ്ങൾ ആരാണ്, അവനെപോലെതന്നെ നാലുപേർ ചേർന്ന് വളഞ്ഞിട്ട് തല്ലിയാൽ പട്ടി മോങ്ങുന്നതുപോലെ മോങ്ങുകയും, മർദ്ദനത്തിന്റെ വീര്യം കൂടിയാൽ നിന്നനിൽപ്പിൽ മലമൂത്രവിസർജനം നടത്തി, ചത്തുവീഴാവുന്ന വെറും മനുഷ്യൻ. സമ്പൂർണ സാക്ഷരത,
എന്താണ് നിന്റെ ഒക്കെ വിവരം, മാനസ്സീക നിലയിൽ തകരാറുള്ള, പ്രതികരണശേഷിയില്ലാത്ത, ഒരു രാഷ്ട്രീയക്കാരന്റെയും സപ്പോർട്ട് ഇല്ലാത്ത, നിന്റെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ കാട്ടുജാതിയായ അവനെ തല്ലിക്കൊല്ലാൻ ആരാടാ നിനക്കൊക്കെ അധികാരം തന്നത്, ധൈര്യം തന്നത്....
എടോ അവനും ഒരു മനുഷ്യനല്ലേ, നിന്നെയൊക്കെപോലെയോ, നിന്നെക്കാൾ കൂടുതലോ സംരക്ഷണം ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന സംരക്ഷിത വിഭാഗം. അവൻ ആഹാരം മോഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തവാദി നിയും ഞാനും അടങ്ങുന്ന പ്രബുദ്ധരായ ഈ സമൂഹമാണ്.
മൊബൈലിലെ ഡാറ്റാ തീർന്നാൽ നാണമില്ലാതെ മറ്റുള്ളവരോട്
വൈ-ഫൈക്ക് ഇരക്കുന്ന നീയൊക്കെക്കെ
ആഹാരം മോഷ്ടിച്ചന്നുംപറഞ്
ഒരു മനുഷ്യനെ തല്ലിക്കൊന്നിരിക്കുന്നു....
സമൂഹത്തിന്റെ നല്ലവരായ കാവൽക്കാരെ നിങ്ങൾ വിജയ് മല്യക്കെതിരെ, നിരവ് മോദിക്കെതിരെ, റോട്ടോമാക്കിനെതിരെ ശബ്ധിക്കു, അവർ കേട്ടത് നിന്റെയും എന്റെയും നികുതിപ്പണമാണ്, ശതലക്ഷക്കണക്കിന് കോടികളാണ്. അല്ലാതെ ഒരു നേരത്തെ ആഹാരമല്ല.
നിയമം കയ്യിലെടുക്കുന്ന നിന്നെയൊക്കെ, അവനെ നിങ്ങൾ എന്തുചെയ്തോ അതുതന്നെ ചെയ്യണം... എന്നാലേ നാളെ നിന്നെയൊന്നുംപോലെ മറ്റൊരു പേപ്പട്ടി കൂട്ടം ഇതുപോലെ ഒരു മധുവിനെയും സൃഷ്ടിക്കാൻ ധൈര്യ പ്പെടാതിരിക്കു.
വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങുന്നതിന്റെ, പിൻ തല അടിയേറ്റ് തകരുന്നതിന്റെ വേദന, എന്നിട്ടും അവൻ രണ്ട് കാലിൽ എഴുന്നേറ്റ് നിന്നു. അവന്റെ മുഖത്തെ ദൈന്യത, നീയൊക്കെ പകർത്തിയ ചിത്രം തന്നെ വിളിച്ച് പറയുന്നു.
അവനൊരു പാവമായിരുന്നില്ലെടാ.... ഈ നാടിന്റെ യാതൊരു കാപാട്ട്യവും അറിയാത്ത കാടിന്റെ മകൻ.
നീയൊക്കെ ഓർത്തോ
ഈ നാട്ടിൽ
ഞാനോ...
നിയോ ആവാം...
നാളത്തെ മധു...
നിന്റെ കാട് കയ്യേറിയത്തിന്, കട്ടുമുടിപ്പിച്ചതിന്, നിനക്കായ് ഉണ്ടായിരുന്നതൊക്കെ കട്ടുതിന്നതിന്, നിനക്കെന്നും പറഞ്ഞ് നീക്കി വെച്ച കോടികൾ കയ്യിട്ടുവാരിയത്തിന്, ശ്വാസം നിലയ്ക്കുന്ന ആ നിമിഷത്തിലെ നിന്റെ മുഖഭാവം തിരിച്ചറിയാതെ പോയതിന്,
ജീവൻ പോകുന്നതിന് തൊട്ട് മുമ്പുപോലും വിശന്നു വലഞ്ഞ നിനക്ക് ഒരിറക്ക് അന്നം നൽകാനാവാതെ പോയതിന്,
ജീവന്റെ ഒരുതുള്ളി വെള്ളം പോലും വറ്റിവരണ്ട നിന്റെ ചുണ്ടുകളിൽ ഇറ്റിച്ചുനല്കാത്തതിന്, വിഭ്രാന്തിയിൽ ഉഴലുന്ന നിന്നെ മനസ്സിലാക്കാഞ്ഞതിന്, ഇനിയും ജീവിച്ചുതീർന്നിട്ടില്ലാത്ത നിന്റെ ജീവിതം തച്ചുടച്ചതിന്,
നിന്നെ തല്ലി കൊന്നതിന്.......
മധു..... മാപ്പ്.....
എന്താണ് നിന്റെ ഒക്കെ വിവരം, മാനസ്സീക നിലയിൽ തകരാറുള്ള, പ്രതികരണശേഷിയില്ലാത്ത, ഒരു രാഷ്ട്രീയക്കാരന്റെയും സപ്പോർട്ട് ഇല്ലാത്ത, നിന്റെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ കാട്ടുജാതിയായ അവനെ തല്ലിക്കൊല്ലാൻ ആരാടാ നിനക്കൊക്കെ അധികാരം തന്നത്, ധൈര്യം തന്നത്....
എടോ അവനും ഒരു മനുഷ്യനല്ലേ, നിന്നെയൊക്കെപോലെയോ, നിന്നെക്കാൾ കൂടുതലോ സംരക്ഷണം ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന സംരക്ഷിത വിഭാഗം. അവൻ ആഹാരം മോഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തവാദി നിയും ഞാനും അടങ്ങുന്ന പ്രബുദ്ധരായ ഈ സമൂഹമാണ്.
മൊബൈലിലെ ഡാറ്റാ തീർന്നാൽ നാണമില്ലാതെ മറ്റുള്ളവരോട്
വൈ-ഫൈക്ക് ഇരക്കുന്ന നീയൊക്കെക്കെ
ആഹാരം മോഷ്ടിച്ചന്നുംപറഞ്
ഒരു മനുഷ്യനെ തല്ലിക്കൊന്നിരിക്കുന്നു....
സമൂഹത്തിന്റെ നല്ലവരായ കാവൽക്കാരെ നിങ്ങൾ വിജയ് മല്യക്കെതിരെ, നിരവ് മോദിക്കെതിരെ, റോട്ടോമാക്കിനെതിരെ ശബ്ധിക്കു, അവർ കേട്ടത് നിന്റെയും എന്റെയും നികുതിപ്പണമാണ്, ശതലക്ഷക്കണക്കിന് കോടികളാണ്. അല്ലാതെ ഒരു നേരത്തെ ആഹാരമല്ല.
നിയമം കയ്യിലെടുക്കുന്ന നിന്നെയൊക്കെ, അവനെ നിങ്ങൾ എന്തുചെയ്തോ അതുതന്നെ ചെയ്യണം... എന്നാലേ നാളെ നിന്നെയൊന്നുംപോലെ മറ്റൊരു പേപ്പട്ടി കൂട്ടം ഇതുപോലെ ഒരു മധുവിനെയും സൃഷ്ടിക്കാൻ ധൈര്യ പ്പെടാതിരിക്കു.
വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങുന്നതിന്റെ, പിൻ തല അടിയേറ്റ് തകരുന്നതിന്റെ വേദന, എന്നിട്ടും അവൻ രണ്ട് കാലിൽ എഴുന്നേറ്റ് നിന്നു. അവന്റെ മുഖത്തെ ദൈന്യത, നീയൊക്കെ പകർത്തിയ ചിത്രം തന്നെ വിളിച്ച് പറയുന്നു.
അവനൊരു പാവമായിരുന്നില്ലെടാ.... ഈ നാടിന്റെ യാതൊരു കാപാട്ട്യവും അറിയാത്ത കാടിന്റെ മകൻ.
നീയൊക്കെ ഓർത്തോ
ഈ നാട്ടിൽ
ഞാനോ...
നിയോ ആവാം...
നാളത്തെ മധു...
നിന്റെ കാട് കയ്യേറിയത്തിന്, കട്ടുമുടിപ്പിച്ചതിന്, നിനക്കായ് ഉണ്ടായിരുന്നതൊക്കെ കട്ടുതിന്നതിന്, നിനക്കെന്നും പറഞ്ഞ് നീക്കി വെച്ച കോടികൾ കയ്യിട്ടുവാരിയത്തിന്, ശ്വാസം നിലയ്ക്കുന്ന ആ നിമിഷത്തിലെ നിന്റെ മുഖഭാവം തിരിച്ചറിയാതെ പോയതിന്,
ജീവൻ പോകുന്നതിന് തൊട്ട് മുമ്പുപോലും വിശന്നു വലഞ്ഞ നിനക്ക് ഒരിറക്ക് അന്നം നൽകാനാവാതെ പോയതിന്,
ജീവന്റെ ഒരുതുള്ളി വെള്ളം പോലും വറ്റിവരണ്ട നിന്റെ ചുണ്ടുകളിൽ ഇറ്റിച്ചുനല്കാത്തതിന്, വിഭ്രാന്തിയിൽ ഉഴലുന്ന നിന്നെ മനസ്സിലാക്കാഞ്ഞതിന്, ഇനിയും ജീവിച്ചുതീർന്നിട്ടില്ലാത്ത നിന്റെ ജീവിതം തച്ചുടച്ചതിന്,
നിന്നെ തല്ലി കൊന്നതിന്.......
മധു..... മാപ്പ്.....
No comments